5 ـ باب: من مات على التوحيد دخل الجنة

Hadith No.: 15

15 - (ق) عن أَنَسِ بْنِ مَالِكٍ: أَنَّ النَّبِيَّ صلّى الله عليه وسلّم ـ وَمُعاذٌ رَدِيفُهُ عَلَى الرَّحْلِ ـ قَالَ: (يَا مُعَاذُ بْنَ جَبَلٍ) ! قَالَ: لَبَّيْكَ يَا رَسُولَ اللهِ وَسَعْدَيْكَ [1] ! قَالَ: (يَا مُعَاذُ) ! قَالَ: لَبَّيْكَ يَا رَسُولَ اللهِ وَسَعْدَيْكَ! ثَلاَثاً، قَالَ: (مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّداً رَسُولُ اللهِ، صِدْقاً مِنْ قَلْبِهِ؛ إِلاَّ حَرَّمَهُ اللهُ عَلَى النَّارِ) . قَالَ: يَا رَسُولَ اللهِ! أَفَلاَ أُخْبِرُ بِهِ النَّاسَ فَيَسْتَبْشِرُوا؟ قَالَ: (إِذاً يَتَّكِلُوا) . وَأَخْبَرَ بِهَا مُعَاذٌ عِنْدَ مَوْتِهِ تَأَثُّماً [2] .

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- തൻ്റെ യാത്രാവാഹനത്തിന് പിറകിൽ മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ സഹചാരിയാക്കി. അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." മൂന്ന് തവണ ഇപ്രകാരം ആവർത്തിച്ചു. നബി -ﷺ- പറഞ്ഞു: "'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല), മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണ്) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരു അടിമയുടെയും മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കുകയില്ല." മുആദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഇക്കാര്യം ഞാൻ ജനങ്ങളെ അറിയിക്കട്ടെയോ; അവർക്ക് സന്തോഷിക്കാമല്ലോ?!" നബി -ﷺ- പറഞ്ഞു: "അപ്പോൾ അവർ അതിൽ ചടഞ്ഞു കൂടും." പിന്നീട് (അറിവ് മറച്ചു വെച്ചതിൻ്റെ) പാപം ഭയന്നു കൊണ്ട് മരണ വേളയിലാണ് മുആദ് ഇക്കാര്യം അറിയിച്ചത്.

قال تعالى: {يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلاَ تَمُوتُنَّ إِلاَّ وَأَنْتُمْ مُسْلِمُونَ *}. [آل عمران:102]

[خ128، م32]