അബൂ ബക്റഃ നുഫൈഅ് ബ്നുൽ ഹാരിഥ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് മുസ്ലിംകൾ പരസ്പരം ആയുധവുമായി ഏറ്റുമുട്ടിയാൽ അവരിൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിൽ തന്നെ." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂൽ! കൊലപാതകിയുടെ കാര്യം ശരി. എന്നാൽ എന്താണ് കൊല്ലപ്പെട്ടവൻ്റെ അവസ്ഥ?" നബി -ﷺ- പറഞ്ഞു: "അയാൾ തൻ്റെ കൂട്ടുകാരനെ കൊലപ്പെടുത്താനുള്ള അതിയായ ആഗ്രഹത്തിലായിരുന്നു".
അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും.
3227 - (ق) عَنْ أَنَسِ بْنِ مالِكٍ قَالَ: عَدَا يَهُودِيٌّ في عَهْدِ رَسُولِ اللهِ صلّى الله عليه وسلّم عَلَى جارِيةٍ، فَأَخَذَ أَوْضاحاً
[1]
كانَتْ عَلَيْهَا، وَرَضَخَ رَأْسَهَا
[2]
، فَأَتَى بِهَا أَهْلُهَا رَسُولَ اللهِ صلّى الله عليه وسلّم وَهْيَ في آخِرِ رَمَقٍ
[3]
وَقَدْ أُصْمِتَتْ، فَقَالَ لَهَا رَسُولُ اللهِ صلّى الله عليه وسلّم: (مَنْ قَتَلَكِ؟ فُلانٌ) ؟ لِغَيْرِ الَّذِي قَتَلَهَا، فَأَشَارَتْ بِرَأْسِهَا: أَنْ لاَ، قَالَ: فَقَالَ لِرَجُلٍ آخَرَ غَيْرِ الَّذِي قَتَلَهَا، فَأَشَارَتْ: أَنْ لاَ، فَقَالَ: (فَفُلاَنٌ) ؟ لِقَاتِلِهَا، فَأَشَارَتْ: أَنْ نَعَمْ، فَأَمَرَ بِهِ رَسُولُ اللهِ صلّى الله عليه وسلّم فَرُضِخَ رَأْسُهُ بَيْنَ حَجَرَيْنِ.
അനസ് (رضي الله عنه) പറയുന്നു: "രണ്ടു കല്ലുകൾ കൊണ്ട് തല തകർന്ന നിലയിൽ ഒരു പെൺകുട്ടിയെ കാണപ്പെട്ടു. ഇന്നവനാണോ അതല്ല ഇന്നവനാണോ നിന്നെ ഇത് ചെയ്തത് എന്ന് ആ പെൺകുട്ടിയോട് ചോദിക്കപ്പെട്ടു. ഒടുവിൽ ഒരു ജൂതൻ്റെ പേര് പരാമർശിക്കപെട്ടപ്പോൾ അവൾ തല കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ആ യഹൂദി പിടിക്കപ്പെടുകയും അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. നബി (ﷺ) അയാളുടെ തല രണ്ട് കല്ലുകൾകൊണ്ട് തകർക്കാൻ കൽപിച്ചു."
മുസ്ലിമിലും നസാഇയിലും വന്നിട്ടുള്ളത് "ഒരു ജൂതൻ ഒരു പെൺകുട്ടിയെ അവളുടെ ആഭരണങ്ങൾക്ക് വേണ്ടി കൊന്നുകളയുകയുണ്ടായി. അല്ലാഹുവിൻ്റെ റസൂൽ (ﷺ) അവൾക്കുള്ള പ്രതിക്രിയ നടപ്പിലാക്കി" എന്നാണ്.